Thursday, March 18, 2010

പാക്കനാർ കഥകൾ(3)

ഭാരതപ്പുഴ ഒഴുകികൊണ്ടെയിരുന്നു.

പുഴയിൽ വേനലും വർഷവും മാറി മാറി വന്നു.

മാറ്റങ്ങൾ പാക്കനാരിലും വന്നു കൊണ്ടിരുന്നു.

ഒരിക്കൽ.......അപ്പനോടൊപ്പം കാട്ടീൽ മുള വെട്ടാൻ വന്ന പാക്കനാർ കാടിന്റെ നിശബ്ദതയിൽ ധ്യാനത്തിലിരിക്കുന്ന കാഴ്ച്‌ ആ അപ്പൻ നോക്കി നിന്നു.
തന്റെ മകനിൽ എന്തൊ പ്രത്യേകതയുണ്ടെന്ന് ആ അപ്പന്‌ തോന്നിതുടങ്ങി.........

പ്രപഞ്ചത്തിലെ സകലതിനോടും താദാൽമ്യം പ്രാപിച്ചുകൊണ്ട്‌ ആ ആത്മാവ്‌ തപസ്സ്‌ തുടർന്നു... അസ്വസ്തനായ ഒരു മനസ്സിൽ ചോദ്യങ്ങളൂടെ ഒരു ചുഴലി രൂപം കൊളുകയായിരുന്നു.

അങ്ങനെ ഒരിക്കൽ പാക്കനാർ തന്റെ അപ്പനോട്‌ ചോദിച്ചു.:
"അപ്പാ ആരാണ്‌ പറയൻ ? "

"എങ്ങനെയാണ്‌ നമ്മൾ പറയരായത്‌ ?"

അപ്പൻ ആ കഥ പറയാൻ തുടങ്ങി - പറയ സമുദായത്തിന്റെ പിറവിയുടെ കഥ്‌........

"പണ്ട്‌,പണ്ട്‌....ഒരിക്കൽ.ഭൂമിക്ക്‌ വല്ലാത്തൊരു ഇളക്കം വന്നു.
ഭൂമിയുടെ ഇളക്കം തീർക്കാൻ പണ്ഡിതന്മാരായ ബ്രാഹ്മണർ ഒരു വലിയ യാഗം നടത്താൻ തിരുമാനിച്ചു.
യഗശാല പണിയിച്ചു.
യാഗഗ്നി തെളിയിച്ച്‌`യാഗം തുടങ്ങി.
യാഗത്തിന്റെ പ്രധാനമായ മൂലമന്ത്രം മനസ്സിൽ ജപിക്കേണ്ട ഒന്നായിരുന്നു.
വിധിയെന്നോ,കർമ്മഫലമെന്നോ പറയട്ടെ -

നിർഭാഗ്യവശാൽ ഒരു ബ്രാഹ്മണൻ അറിയാതെ പുറത്തെക്ക്‌ പറഞ്ഞു.
മൗനമായി ആചരിക്കേണ്ട മന്ത്രവിധിക്കൾ പുറത്ത്‌ പറഞ്ഞതിന്‌ എല്ലാവരും ചേർന്ന്‌ അയാളെ സമുദായത്തിൽ നിന്നു് ഭ്രഷ്ട്ട്‌ കൽപ്പിച്ച്‌ പുറത്താക്കി.

മന്ത്രം അഥവാ അറിവ്‌ പറഞ്ഞവൻ പറയൻ.
അല്ലാതെ പറക്കൊട്ടുന്നവനല്ല.
മകനെ അങ്ങനെയാണ്‌ മറയനും പറയനും വേർത്തിരിഞ്ഞതു് "..........
(മറയൻ = ബ്രാഹ്മണൻ)

0 Comments:

Post a Comment

<< Home