Monday, March 15, 2010

പാക്കനാർ കഥകൾ

ജീവന്റെ ഉത്ഭവം ജലത്തിൽ നിന്നാകുന്നു.
മനുഷ്യൻ ജീവിതങ്ങൾ പടുത്തുയർത്തിയതും നദിക്കരകളിലാണ്‌.
നദിത്തടങ്ങളിൽ രൂപംകൊണ്ട സംസ്കാരങ്ങളാണ്‌ മനവരാശിയുടെ ചരിത്രം.
കഥകളും സ്വപ്നങ്ങളും നൽകിയതു നദികളാണ്‌.
അതുകൊണ്ടു തന്നെ ഓരോ നദിയും കഥകൾ പറയുന്ന മുത്തശ്ശീമാരാണ്‌.
കതോർക്കാൻ ക്ഷമയുണ്ടെങ്കിൽ പുഴ നമ്മോട്‌ ചിലതു പറയും.
-ഇപ്പോഴും.

ഭാരതപ്പുഴയും അതിന്റെ തുടക്കം മുതൽ പൊന്നാനി അഴിമുഖം വരെ അനവധി പറഞ്ഞുകൊണ്ടാണ്‌ ഒഴുകിയിരുന്നത്‌.
കഥകളുടെ രമണീയമായ ഒരു കാലത്തു പുഴപെറ്റ സ്വപ്നമാണ്‌ പന്തിരുക്കുലം.
ഉച്ചനീച്ചത്വത്തിന്റെ ഉച്ചചൂടിൽ കിടന്നു പൊള്ളിയ മനുഷ്യർ കണ്ട സ്വപ്നവുമാകാം പന്തിരുകുലം. സ്വപ്നവും യാഥാർത്ഥ്യവും ഇഴപ്പിരിക്കൻ ഇവിടെ ഉദേശിക്കുന്നില്ല.
അതു ചരിത്ര അന്യോഷണകർക്ക്‌ വിടുന്നു.

എങ്കിലും കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മലയാളി മനസ്സിൽ സൂക്ഷിക്കുന്ന നന്മയാണ്‌ പന്തിരുക്കുലം എന്നു പറയാതെ വയ്യ.

ഇവിടെ ഈ നിളയോരത്തിലുടെ ഞാൻ പാക്കനാരുടെ മൊഴിക്കൾക്ക്‌ കാതോർക്കാൻ ശ്രമിക്കുകയാണ്‌.....

തൃത്താലയെന്നു ആ ദേശത്തിന്നു പേരുവരുന്നതിനും മുൻപ്‌.....

ഒരിക്കൽ നിളാ നദി കരകവിഞ്ഞു ഒഴുകിയ ഒരു ദിവസം പുഴയുടെ കരയിൽ വരരുചിയും പൂർണ്ണ ഗർഭിണിയായ ഭാര്യയും എത്തി.
കരകവിഞ്ഞൊഴുകുന്ന പുഴ എങ്ങനെ കടക്കണമെന്നാലോച്ചിചുനിന്ന വരരുചിയോട്‌ ഭാര്യ പറഞ്ഞു..: "ഇതാ ഈ മിറ്റാറം(ചെറിയ മുറം)കൊണ്ട്‌ മേൽ വെള്ളം മേൽപ്പോട്ടും കിഴ്‌വെള്ളം കിഴ്പ്പോട്ടും ആക്കുക.."

വരരുചി ഭാര്യയെ പറഞ്ഞതനുസരിച്ചു പുഴയിലേക്കിറങ്ങി.മിറ്റാറം കൊണ്ട്‌ വെള്ളത്തെ വകഞ്ഞു മാറ്റി.പുഴ അവർക്കുപ്പോകാൻ വഴിയോരുക്കി.പുഴയുടെ നടുക്കെത്തിയപ്പോൾ ഭാര്യ പ്രസവിച്ചു.പുഴയുടെ അങ്ങെ കരയിലെത്തിയ വരരുചി വിളിച്ചു ചോദിച്ചു...
"കുഞ്ഞ്‌ ആണോ പെണോ "
"ആണ്‌"
"എങ്കിൽ ഈ കരയിൽ കിടത്തു"
"കുഞ്ഞിനു വാ കീറിയിട്ടുണ്ടോ ?"
"ഉണ്ട്‌"
"എങ്കിൽ വാ കിറിയ ദൈവം ഇരയും കൽപിച്ചിട്ടുണ്ട്‌"

അമ്മയുടെ കണ്ണീരിൽ നനഞ്ഞ ആ ഉണ്ണിക്ക്‌ നിളാ നദി താരാട്ടുപ്പാടി....... ... കഥ തുടരും

0 Comments:

Post a Comment

<< Home